2020 ഓഗ 15

ഞാൻ

  


ആശതൻ തടത്തിലെ കുത്തൊഴുക്കിൽ പല ജന്മങ്ങളെയീ കരയിലേക്ക് കൈപിടിച്ചടുപ്പിച്ചിട്ടും 

കണ്ണീർപ്പുഴതൻ നടുക്കയത്തിൽ ഒറ്റപ്പെട്ടു പോയവൻ. 


ഒരിക്കലീ തീരത്തുനീയും. കണ്ണുനീരിനാൽ

പിന്നിട്ടവഴികളെ ശപിച്ചപ്പോൾ. മുന്നിലൊരു തണലായിയെങ്കിലും . പിന്നെയീ ചുഴിയിലേക്കെറിയപ്പെട്ടവൻ.


ഓരോ മുഖങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുമെങ്കിലും 

മടക്കം ഒരു നോട്ടംകൊണ്ടുപോലും കൊതിക്കാത്തവൻ. 


മനസ്സറിഞ്ഞു സ്നേഹിക്കുമെങ്കിലും 

തിരികെയൊരു പുഞ്ചിരിക്കുപോലും അർഹതയില്ലാത്തവൻ, "ഞാൻ"


സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...