ആശതൻ തടത്തിലെ കുത്തൊഴുക്കിൽ പല ജന്മങ്ങളെയീ കരയിലേക്ക് കൈപിടിച്ചടുപ്പിച്ചിട്ടും
കണ്ണീർപ്പുഴതൻ നടുക്കയത്തിൽ ഒറ്റപ്പെട്ടു പോയവൻ.
ഒരിക്കലീ തീരത്തുനീയും. കണ്ണുനീരിനാൽ
പിന്നിട്ടവഴികളെ ശപിച്ചപ്പോൾ. മുന്നിലൊരു തണലായിയെങ്കിലും . പിന്നെയീ ചുഴിയിലേക്കെറിയപ്പെട്ടവൻ.
ഓരോ മുഖങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുമെങ്കിലും
മടക്കം ഒരു നോട്ടംകൊണ്ടുപോലും കൊതിക്കാത്തവൻ.
മനസ്സറിഞ്ഞു സ്നേഹിക്കുമെങ്കിലും
തിരികെയൊരു പുഞ്ചിരിക്കുപോലും അർഹതയില്ലാത്തവൻ, "ഞാൻ"